Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vladimir Putin

ഇറാനെതിരെ സൈനിക നീക്കമുണ്ടായാൽ അനുഭവിക്കേണ്ടിവരും; ട്രംപിന് മുന്നറിയിപ്പുമായി പുടിന്‍

മോസ്കോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഫോണിൽ ചർച്ച നടത്തി. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു.

ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ സൈനിക നടപടി ഉണ്ടായാൽ അനുഭവിക്കേണ്ടിവരും. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. മേയ് ഒമ്പതിന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയാറാണെന്ന് പുടിൻ അറിയിച്ചു.

International

എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി, സഹകരണം തുടരുമെന്ന് പുടിൻ; നിര്‍ണായക കൂടിക്കാഴ്ച പൂര്‍ത്തിയായി

ടിയാൻജിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്‍റ് പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ അറിയിച്ചു. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമാണെന്നും പുടിന്‍റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു.

അതേസമയം, നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നും വ്യക്തമാക്കി.

ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്താണ് ഇരു നേതാക്കളും അഭിവാദനം ചെയ്തത്. പിന്നീട് ഇരുവരും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ അടുത്തെത്തി ഹ്രസ്വചർച്ച നടത്തി. ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. തുടർന്ന് ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്തിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു.

Latest News

Corehub Up